അല്‍ജിയേഴ്‌സ്: ഒരാഴ്ചക്കിടെയുണ്ടായ മൂന്നു വിമാനാപകടങ്ങളുടെ ഞെട്ടലില്‍ ലോകം. കഴിഞ്ഞ വ്യാഴാഴ്ച യുക്രെയ്‌നില്‍ റഷ്യന്‍ വിമതര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ മലേഷ്യന്‍ വിമാനം തകര്‍ന്നതിന് കൃത്യം ഒരാഴ്ച തികഞ്ഞദിവസമാണ് അള്‍ജീരിയന്‍ വിമാനദുരന്തം സംഭവിച്ചത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുക്കിനാഫാസോയില്‍ നിന്നു അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലേക്ക് വരികയായിരുന്ന അള്‍ജീരിയന്‍ എയര്‍വേയ്‌സിന്റെ എഎച്ച് 5017 വിമാനമാണ് പൂര്‍വ ആഫ്രിക്കന്‍മേഖയില്‍ തകര്‍ന്ന് വിമാനയാത്രക്കാരും ജീവനക്കാരുമടക്കം 116 പേര്‍ കൊല്ലപ്പെട്ടത്.
തായ്‌വാനില്‍ ബുധനാഴ്ച വിമാനം തകര്‍ന്ന് 51 പേര്‍ മരിച്ചതിന്റെ ആഘാതം മാറുംമുന്‍പാണ് ആഫ്രിക്കയില്‍ നിന്ന് വിമാനാപകട വാര്‍ത്തയെത്തിയത്. തായ്‌വാന്‍ വിമാനാപകടത്തില്‍ ഏഴുപേര്‍ പരിക്കുകളോടെ രക്ഷപെട്ടിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നു തായ്‌വാനിലെ പെംഗു ദ്വീപിലെ മാഗോംഗ് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാന്‍സ് ഏഷ്യ എയര്‍വൈസിന്റെ വിമാനമാണ് ദുരന്തത്തില്‍പെട്ടത്. 54 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍നിന്നു മലേഷ്യയിലെ ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനമാണ് കഴിഞ്ഞ വ്യാഴാഴ്ച, യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായി രുന്ന 280 യാത്രക്കാരും 15 ജീവനക്കാരും മരണമടഞ്ഞു. റഷ്യന്‍ അനുകൂല വിമതര്‍ വിമാനത്തിനു നേരേ ബക് മിസൈല്‍ പ്രയോഗിക്കുകയായിരുന്നു. യുക്രെയ്ന്‍ വിമാനമാണെന്നു തെറ്റിദ്ധരിച്ചാണ് വിമതര്‍ തങ്ങളുടെ വ്യോമമേഖലയില്‍കൂടി പറന്ന വിമാനം വെടിവച്ചിട്ടതെന്നാണ് വിശദീകരണം.
Comments