Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ തമിഴ് നടി അറസ്റ്റില്‍

Picture


ചെന്നൈ: നിര്‍ബന്ധിപ്പിച്ച്  നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിപ്പിച്ച ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യുവനടിയെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ സ്വദേശി ശ്രുതി ചന്ദ്രലേഖ (22)യാണ് വാഴാഴ്ച രാത്രി ബാംഗ്‌ളൂരില്‍ പൊലീസിന്റെ പിടിയിലായത്. കൊലയ്ക്ക് ശ്രുതിയെ സഹായിച്ച ഏഴു പേരില്‍ നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തു, മറ്റ് മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ നടന്നു വരികയാണ്.

തിരുനെല്‍വേലി സ്വദേശിയും ബിസിനസുകാരനുമായ റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സോ (35) യാണ് കൊല്ലപ്പെട്ടത്. നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് തന്നെ നിരന്തരം നിര്‍ബന്ധിച്ചുവെന്നും അതില്‍ ദേഷ്യം പൂണ്ടാണ് കൊല നടത്തിയതെന്നും ശ്രുതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പതിനാറാം വയസില്‍ വിവാഹിതയായ ശ്രുതി, ആദ്യഭര്‍ത്താവ് മഞ്ജുനാഥുമായി പിരിഞ്ഞ ശേഷമാണ് സേലത്ത് വച്ച് പ്രിന്‍സോയുമായി പരിചയത്തിലാവുന്നത്.  പ്രിന്‍സോയും നേരത്തെ സോന എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. പിന്നീട് പിരിഞ്ഞു. ബിസിനസില്‍ പ്രിന്‍സോയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതോടെയാണ് ശ്രുതിയുമൊന്നിച്ച് അയാള്‍ മധുരവോയലിലേക്ക് മാറിയതും ശ്രുതിയെ വിവാഹം ചെയ്തതും. അവിടെ വച്ച് സുഹൃത്തുക്കളായ ഉമാചന്ദ്രന്‍, ജോണ്‍ പ്രിന്‍സണ്‍ എന്നിവരുമായി ഓണ്‍ലൈന്‍ സ്ഥാപനം തുടങ്ങി. എന്നാല്‍ സുഹൃത്തുക്കള്‍ പണം തിരിച്ചു ചോദിച്ചതോടെ പ്രിന്‍സോ ബിസിനസ് ബാംഗ്‌ളൂരിലേക്ക് മാറ്റി സ്വന്തം നിലയില്‍ ബിസിനസ് നടത്താന്‍ തുടങ്ങി. പണം നല്‍കണമെന്ന് സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെ ശ്രുതിയെ നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച് കാശുണ്ടാക്കാന്‍ പ്രിന്‍സോ പ്രേരിപ്പിച്ചു.  ഇതോടെയാണ് പ്രിന്‍സോയെ കൊല്ലാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ശ്രുതി പദ്ധതിയിട്ടത്.

ജനുവരി 18ന് പ്രിന്‍സോയെ മധുരവോയലിലുള്ള തന്റെ വീട്ടിലേക്ക് ശ്രുതി വിളിച്ചു വരുത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. തുടര്‍ന്ന് ഉമാചന്ദ്രന്‍, പ്രിന്‍സണ്‍ എന്നിവരും അവരുടെ സുഹൃത്തുക്കളുമായ ഗാന്ധിമതിനാഥന്‍, വിജയ്, റഫീക് ഉസ്മാന്‍ എന്നിവരുടെ സഹായത്തോടെ തിരുനെല്‍വേലിയിലെ പാളയംകോട്ടയില്‍ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. അതിനുശേഷം  പ്രിന്‍സോയുടെ 75 ലക്ഷം വരുന്ന സ്വത്തുക്കള്‍ ശ്രുതിയും സുഹൃത്തുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തു.

രണ്ടാഴ്ചയ്ക്കു ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രുതി പൊലീസില്‍ പരാതി നല്‍കി. പ്രിന്‍സോയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ ജസ്റ്റിനും പൊലീസില്‍ പരാതി നല്‍കി. പ്രിന്‍സോയുടെ കാര്‍ ജസ്റ്റിന്‍ കണ്ടെത്തിയതോടെ കൊലപാതക വിവരം പുറത്ത് വന്നത്. അന്വേഷണത്തിനിടെ മേയ് 10ന് പ്രിന്‍സണെയും കൂട്ടാളികളെയും അറസ്റ്റു ചെയ്തു.  രണ്ടു ദിവസത്തിന് ശേഷം പ്രിന്‍സോയുടെ മൃതദേഹവും കണ്ടെത്തി.  സുഹൃത്തുക്കള്‍ അറസ്റ്റിലായതോടെ ശ്രുതി ഒളിവില്‍ പോയി. മൂന്നു മാസത്തോളം ബാംഗ്‌ളൂരിലെ ഒരു പണമിടപാടുകാരന്റെ വീട്ടില്‍ താമസിച്ചു വരുന്‌പോഴാണ് വ്യാഴാഴ്ച ശ്രുതി അറസ്റ്റിലായത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code