Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മെഡിറ്ററേനിയന്‍ അഭയാര്‍ഥികളുടെ സംരക്ഷണത്തിന് ക്വോട്ട ഏര്‍പ്പെടുത്തും   - ജോര്‍ജ് ജോണ്‍

Picture



ഫ്രാങ്ക്ഫര്‍ട്ട്: മെഡിറ്ററേനിയനില്‍ നിന്നും കടല്‍ വഴി യൂറോപ്പിലത്തെുന്ന എത്തുന്ന അഭയാര്‍ഥികളുടെ സംരക്ഷണത്തിന് യൂറോപ്യന്‍ യൂണിയന്‍ ക്വോട്ട നിശ്ചയിക്കുന്നു. ജര്‍മനിയും ഇറ്റലിയും ഇതിനെ അനുകൂലിച്ചെങ്കിലും ബ്രിട്ടന്‍ ശക്തമായി എതിര്‍ക്കുന്നു. ഓരോ യൂറോപ്യന്‍ രാജ്യത്തിനും ക്വോട്ട നിശ്ചയിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ആഫ്രിക്കയില്‍നിന്നും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലത്തെുന്നവരെ ഓരോ രാജ്യങ്ങളും തങ്ങളുടെ ജനസംഖ്യയും, സാമ്പത്തിക സ്ഥിതിയും മുന്‍നിര്‍ത്തി പുനരധിവസിപ്പിക്കുന്നതിനുള്ള പാക്കേജിന് രൂപം നല്‍കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ഏകദേശ ധാരണയായി. ബിട്ടന്‍ ഈ തീരമാനം അപ്രായോഗികമെന്ന് വിശേഷിപ്പിച്ച് തള്ളിയിരിക്കുകയാണ്.

യു.എന്‍. കണക്കനുസരിച്ച്, ഈ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് കടന്നവരുടെ എണ്ണം 60,000ത്തിലധികം വരും. ഇത് ചില രാജങ്ങള്‍ക്ക് മാത്രം താങ്ങാന്‍ ആവില്ല എന്ന സാഹചര്യത്തിലാണ് യൂറോപ്യന്‍ കമ്മീഷന്‍ വിവിധ രാജ്യങ്ങള്‍ക്ക് ക്വോട്ട നിശ്ചയിക്കാന്‍ തീരുമാനിച്ചത്. മെഡിറ്ററേനിയനില്‍ തുടര്‍ച്ചയായി ബോട്ടപകടത്തില്‍ അഭയാര്‍ഥികള്‍ മരിക്കുന്നതും പതിവായിട്ടുണ്ട്. യൂറോപ്യന്‍ കമ്മീഷന്റെ തീരുമാനത്തെ ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. കഴിഞ്ഞവര്‍ഷം രണ്ടുലക്ഷം കുടിയേറ്റക്കാരെ സ്വീകരിച്ച ജര്‍മനിയാണ് ഇത്തരമൊരു നിര്‍ദേശം യൂറോപ്യന്‍ കമ്മീഷന്റെ മുന്നില്‍ വച്ചത്. ഈ നിര്‍ദ്ദേശത്തെ ആസ്ട്രിയ പിന്തുണച്ചു. എന്നാല്‍ ബ്രിട്ടന്‍, ഹംഗറി, സ്ലോവാക്യ, എസ്‌തോണിയ എന്നീ രാജ്യങ്ങള്‍ ക്വോട്ട നിശ്ചയിച്ചുള്ള പുനരധിവാസ ആശയത്തെ എതിര്‍ക്കുന്നു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code