Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: ശരീര ഭാഗങ്ങള്‍ കണ്ടെടുത്തു, മകന്റെ അറസ്റ്റ് രേഖപ്പെ­ടുത്തി

Picture

ചെങ്ങന്നൂര്‍: മകന്റെ വെടിയേറ്റു മരിച്ച വിദേശമലയാളിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി. ജോണിന്റെ (68) ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍കോട്ടയത്ത് നിന്ന് കണ്ടെത്തി. തലയുടെയും വലതുകൈയുടെയും ഭാഗങ്ങളാണ് പൊലീസ് കണ്ടെത്തിയത്. തലയുടെ ഭാഗങ്ങള്‍ ചിങ്ങവനത്തുനിന്നും വലതുകൈയിന്റെ ഭാഗങ്ങള്‍ ചങ്ങനാശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് ഇന്ന് രാവിലെ പൊലീസ് കണ്ടെത്തിയത്. ജോയിയുടെ മകന്‍ ഷെറിന്‍ വി. ജോണിന്റെ (36) മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ചങ്ങനാശേരി വേലൂര്‍ ഇന്‍സ്ട്രിയല്‍ എസ്‌റ്റേറ്റിനു സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഷെറിന്റെ അറസ്റ്റ്ഇന്നു രാവിലെ രേഖപ്പെടുത്തി. തുടര്‍ന്ന് ശരീര ഭാഗങ്ങള്‍ കണ്ടെടുത്ത സ്ഥലങ്ങളിലെത്തിച്ച് പൊലീസ് ഇപ്പോള്‍ തെളിവെടുക്കുകയാണ്.

പണം ധൂര്‍ത്തടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പിതാവിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് ഷെറിന്‍ മൊഴി നല്‍കിയെന്നാണ് അറിയുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് കാറില്‍ വരുമ്പോള്‍ മുളക്കുഴ എന്ന സ്ഥലത്തുവച്ചാണ് ജോണിനെ കൊലപ്പെടുത്തിയത്. സ്‌കോഡ കാറില്‍വച്ച് നാലുതവണ തലക്കുനേരെ വെടിയുതിര്‍ത്തു. അതിനുശേഷം മൃതദേഹം കത്തിക്കുന്നതിന് ചെങ്ങന്നൂരിലെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുവന്നു. ആ കെട്ടിടത്തില്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റോഡില്‍ നിന്ന് താഴ്ന്ന നിരപ്പിലുള്ള പാര്‍ക്കിംഗ്ഏരിയ ഒറ്റപ്പെട്ടതാണ്. അവിടേക്ക് കടന്നശേഷം കവാടം അടയ്ക്കുകയുംചെയ്തു. കെട്ടിടത്തിലെ പാര്‍ക്കിംഗ് ഏരിയായില്‍ വച്ച് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല. തുടര്‍ന്ന് നാലു കഷണങ്ങളായി മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ വാഹനത്തില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടിട്ടെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ശരീശ ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി പ്രതി ഉപേക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതി കൊലപാതകം സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. കഴിഞ്ഞ രണ്ടു ദിവസമായി മൊഴിമാറ്റി പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം ഷെറിന്‍ നടത്തി വരികയായിരുന്നു. ഇന്ന് വൈകിട്ട് നാലിന് പത്തനം തിട്ട ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍ നടത്തുന്ന വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതില്‍ കൊലപാതകത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിക്കും. എന്നാല്‍ കോട്ടയത്ത് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ കൊല്ലപ്പെട്ട ജോയിയുടെതാണോയെന്ന് വിദഗ്ദ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. അതിനാല്‍ ശരീരവശിഷ്ടങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി ലാബിലേയ്ക്ക് അയക്കും. മറ്റു ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജോയിയുടേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങളും ഇടതുകൈയുംപമ്പയാറ്റില്‍ പാണ്ടനാട് ഇടക്കടവ് ഭാഗത്തുനിന്ന് പൊലീസ് ഇന്നലെ കണ്ടെടുത്തിരുന്നു. ശനിയാഴ്ച വൈകുന്നേരം കോട്ടയത്ത് ഒരു ആഡംബര ഹോട്ടലില്‍ നിന്നായിരുന്നു ഷെറിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് കൊലപാതകത്തിന് ഉപയേഗിച്ചത് എന്നു കുരുതുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്കും കാറും കണ്ടെത്തിയിരുന്നു.



Comments


Watch spadikam then comment the son
by Alexander mathews, California on 2016-05-31 16:28:57 pm
If anyone who have read this horrible news and cursed the son for chopping his father into pieces "must" at least go to YouTube and watch the famous movie "spadikam". It exactly tell how a strict father Chaco master in a traditional Christian home in central travancore who was the one and only reason that his some become "adduthoma". I encourage who have children to watch this movie. Bible says to fathers "do not provoke your children to anger by the way you treat them eph 6:4. Hitler who killed millions of Jews was said that his father was a Jew who always treated him hard. It was that anger that led hitler killed millions of jews


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code