ലോകത്ത് അനശ്വരങ്ങളായ ധാരാളം തീര്‍ത്ഥാടക കേന്ദ്രങ്ങളുണ്ട്. അതില്‍ പലതും പാരമ്പര്യത്തിലധിഷ്ടിതമായ വിശ്വാസങ്ങളെക്കാള്‍ കാലം അടയാളപ്പെടുത്തിയ അചഞ്ചല വിശ്വാസങ്ങളാണ്. ആ വിശുദ്ധ മണ്ണില്‍ കണ്ണീരോട് വരുന്നവര്‍ പുഞ്ചിരിതൂകി മടങ്ങുന്നു. ഫ്രാന്‍സിലെ വൈറീനിയന് മലനിരകളുടെ ഹരിതഭംഗിയില്‍ ഒഴുക്കു നിറഞ്ഞ നദിക്കരയിലാണ് ലൂര്‍ദ് നഗരം സ്ഥിതിചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമാണ് ലൂര്‍ദ്. ഗ്രാമീണസൗന്ദര്യം നിറഞ്ഞ തടാകങ്ങളും ഉദ്യാനങ്ങളും മലനിരകളും നഗരത്തേക്കാള്‍ ഫ്രാന്‍സിന്റെ ഹൃദയതാളം തന്നെയാണ്. പ്രകൃതിയുടെ ഏത് പ്രതികൂലാവസ്ഥയിലും രാത്രിയുടെ യാമങ്ങളില്‍ ആകാശത്ത് മണിദീപങ്ങളുടെ പ്രഭാകിരണങ്ങള്‍ പോലെ നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞു നില്ക്കും. ലൂര്‍ദ് മാതാവിന്റെ ദേവാലയത്തിനുള്ളില്‍ മംഗളദീപമായി മെഴുകുതിരി എരിഞ്ഞുകൊണ്ടിരിക്കും. അവിടെ എപ്പോഴും പ്രാര്‍ത്ഥനാ നിരതമാണ്. 1844 ജനുവരി ഏഴിനാണ് ബോളിവില്ല് ഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തില്‍ പതിനാല് വയസുകാരിയായ ഒരു ഇടയപെണ്കുട്ടി ബെര്ണറുത്ത് ജനിച്ചത്. ചെറുപ്പം മുതലെ ആസ്മപോലുള്ള പലവിധ രോഗങ്ങളാല്‍ അവള് ഭാരപ്പെട്ടിരുന്നു. അവള് കന്യാമറിയത്തോട് ചോദിക്കും എന്റെ രോഗങ്ങളാല്‍ ഞാന്‍ ഭാരപ്പെട്ടിരിക്കുന്നു. അവള് കന്യാമറിയത്തോട് ചോദിക്കും എന്റെ രോഗങ്ങള്‍ക്ക് സൗഖ്യം തരില്ലേ.
ലൂര്‍ദ് നഗരത്തില്‍ നിന്നും വളരെയകലത്തിലുള്ള മസബിയേല്‍ കാടുകളില്‍ സഹോദരിയും കൂട്ടുകാരിയുമൊത്ത് വിറക് ശേഖരിക്കാന്‍ പോകുക പതിവായിരുന്നു. ഒരു അരുവി കടന്ന് അക്കരെയെത്തിയാല്‍ ധാരാളം വിറക് ലഭിക്കും. അവള് രോഗിയായതിനാല്‍ ബെര്ണദറുത്ത് ഒപ്പം പോകാതെ ഇവിയെയുള്ള ഗുഹയ്ക്ക് മുകളിലുള്ള കാടുകളില്‍നിന്ന് ഉണങ്ങിയ കമ്പുകള്‍ ശേഖരിക്കും. വളരെ പഴക്കമുള്ള ഈ പാറയെ വിളിക്കുന്നത് പുരാതന പാറയെന്നാണ്. അവള് വിറകുകള്‍ ശേഖരിച്ചുകൊണ്ടിരിക്കെ കാറ്റിലാടിക്കൊണ്ടിരുന്ന ചെടികളും മരങ്ങളും നിശ്ചലമായി. അവള് ദൃഷ്ടികളുറപ്പിച്ചു നോക്കി. പ്രകൃതിക്ക് എന്ത് സംഭവിച്ചു എന്താണെന്നറിയാന്‍ കുന്നില്‍ മുകളില്‍നിന്ന് താഴേക്കു വന്നു. മുന്നില്‍ കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ചയവള് കണ്ടു. ശുഭ്രവസ്ത്രധാരിയായി ശിരോവസ്ത്രവുമണിഞ്ഞ് കൈയില്‍ ഒരു ജപമാലയുമായി പുഞ്ചിരിതൂകി ഒരു സുന്ദരി നില്ക്കുന്നു. ആ ജപമാലയ്ക്ക് സ്വര്‍ണ്ണത്തിന്റെ നിറമായിരുന്നു. സ്വര്ണ്ണദീപ്തിയോടു കൂടിയ ആ പ്രകാശം അടുത്തേയ്ക്കു വന്നു. ത്രിത്വസ്തുതി എന്നുരുവിട്ടു. അവര്‍ തമ്മില്‍ പരിചയപ്പെട്ടു. അവള് നോക്കി നില്‍ക്കേ അപ്രത്യക്ഷയായി. അവള് ചുറ്റിനും നോക്കി എവിടെയാണ് കന്യാമറിയം ഒളിച്ചത്? കാട്ടിലോ അതോ വായുവിലോ? 1858 ഫെബ്രുവരി പതിനഞ്ചിനാണ് ഈ ദര്‍ശനമുണ്ടായത്. അവള് പലരോടും പറഞ്ഞു. ആരുമത് വിശ്വസിച്ചില്ല. മകള്‍ക്ക് മാനസിക രോഗമാണോയെന്ന് വീട്ടുകാര്‍ ഭയപ്പെട്ടു. കന്യകാമറിയത്തിന്റെ ദര്‍ശനത്തില്‍ അവളോട് പറഞ്ഞു. നീ ഗേവുനദിക്കരയിലേക്കു പോകുക. അവിടെ നിനക്കായി ഒരു ഉറവ തുറന്നിരിക്കും. ആ ഉറവയില്‍നിന്ന്, കുടിക്കുക, കുളിക്കുക. അവള് ഉറവ തേടി നടന്നു. അതിലെ ജലംകുടിച്ചാല് എനിക്കു മാത്രമല്ല സൗഖ്യം ലഭിക്കുക എല്ലാ രോഗികള്‍ക്കും സൗഖ്യം ലഭിക്കുമെന്നവള്‍ വിശ്വസിച്ചു. ജലദേവതയായി മുന്നില്‍ വന്ന മാതാവിനെ നന്ദി പുരസ്സരം ഓര്‍ത്തു ഉറവതേടി നടന്നു. എങ്ങും ഉറവ കണ്ടില്ല. അവള് നിരാശയായി നില്ക്കുമ്പോള് മാതാവ് പ്രത്യക്ഷപ്പെട്ട മുന്‍ഭാഗം കാണിച്ചുകൊടുത്തിട്ടു പറഞ്ഞു. അവിടുത്തേ മണ്ണിളക്കൂ. അവള് പെട്ടെന്ന് കരിയിലകളകറ്റി മണ്ണ് മാന്തിയപ്പോള്‍ ഒരു ഉറവ പുറപ്പെട്ടു. അവള് ആശ്ചര്യപ്പെട്ട് തിരിഞ്ഞുനോക്കിയെങ്കിലും മാതാവിനെ കണ്ടില്ല. ഇതുപോലുള്ള ഒരു ഉറവയാണ് മക്കയിലെ ജലമായ സംസം എന്നറിയപ്പെടുന്നത്. അബ്രാഹാമിന്റെ മകന് യിസ്മയേല് അമ്മയായ ഹാഗാറിനൊപ്പം മരുഭൂമിയില്‍ ദാഹജലത്തിനായി വാവിട്ടു കരഞ്ഞപ്പോള്‍ ദൈവം മരുഭൂമിയില്‍ നീരുറവ കൊടുത്തു. ആ ഉറവ ഇന്നും ലക്ഷക്കണക്കിന് ജനങ്ങള്‍ കുടിച്ച് ദാഹമകറ്റുന്നു. ഞാനും കുടിച്ചിട്ടുണ്ട്. ഇവ തമ്മിലുള്ള വിശ്വാസം എന്തെന്ന് ചോദിച്ചാല്‍ ഇവിടുത്തേ വിശുദ്ധജലത്താല്‍ അന്ധന്മാര്ക്ക് കാഴ്ചയും രോഗികള്‍ക്ക് സൗഖ്യവും ലഭിക്കുന്നു. സവര്‍ണ്ണരും അവര്‍ണ്ണനും ഇവിടെ പ്രവേശനമുണ്ട്. ജാതിമതതടസ്സങ്ങള് ഒന്നുമില്ല. ദൈവത്തേ അറിയാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. അത് അനുഭവിച്ചറിയുക. ഈ പ്രപഞ്ചം ദൈവത്തേയറിയാനും വായിക്കാനുള്ള ഒരു തുറന്ന പുസ്തകമെന്ന് ഗുരുദേവന് പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ മഹത്വമറിയാത്ത മനുഷ്യര്‍!
ലോകത്തെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാംസ്ഥാനമുള്ളത് ലൂര്ദിനാണ്. നിത്യവും അവിടെ ദിവ്യകാരുണ്യപ്രദക്ഷിണവും ജപമാല പ്രദക്ഷിണവും നടക്കും. ദേവാലയത്തിനുള്ളില്‍ എപ്പോഴും മെഴുകുതിരി എരിഞ്ഞുകൊണ്ടിരിക്കും. നമ്മുടെ ഋഗ്വേദത്തില്‍ പോലുമുണ്ടായിരുന്നത് അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്. മെഴുകുതിരിയില്‍നിന്നു വരുന്ന ജ്വാലകളെ പോലെ എല്ലാറ്റിലും പ്രകാശിക്കുന്നത് ദൈവമെന്ന സത്യമാണ്. ലൂര്‍ദ് നഗരം കന്യാമറിയത്തിന്റെ ആയിരം ശരീരങ്ങളെ നെയ്തുണ്ടാക്കിയതാണ്. ലോകത്തെ മുഴുവന്‍ അമ്മമാര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ദേവാലയമാണത്. സ്നേഹവും കരുണയും ശാന്തിയും രോഗസൗഖ്യവും നല്കുന്ന ലോകമാതൃത്വത്തെയാണ് ലൂര്‍ദ് മാതാവില്‍ കാണുന്നത്. ലോകത്തെ യഥാര്‍ത്ഥ നായകന്മാര് ആരെന്നറിയാന്‍ അമ്മമാരുടെ നേര്‍ക്ക് നോക്കുകയെന്ന് പീറ്റര്‍ ഹെഗ്ഗും രക്തസാക്ഷിയെക്കാള്‍ വലുതാണ് രക്തസാക്ഷിയുടെ അമ്മയെന്ന് ഹെര്‍മന്‍ ഹെസ്സെപിയറും പറഞ്ഞിട്ടുണ്ട്. ബെര്ണറുത്തറുടെ ജീവിതകഥ ഫ്രാന്‍സ് വെര്ഫന് 1941ല്‍ ഒരു നോവലാക്കുക മാത്രമല്ല വിശ്വാസം ചരിത്രമായി മാറിയപ്പോള്‍ സോങ് ഓഫ് ബെര്ണറുത്ത എന്ന സിനിമയുണ്ടായി. ബെര്ണറുത്തയെ അവതരിപ്പിച്ച നടിയ്ക്ക് നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങള്‍ ലഭിച്ചു. ബെര്ണുത്തയുടെ ഗാനങ്ങള്‍ക്കും ഓസ്കര് അവാര്‍ഡുകളും ലഭിക്കയുണ്ടായി. ലൂര്‍ദിലെ കാറ്റിനും മേഘങ്ങള്‍ക്കുപോലും ഒരു മാന്ത്രിക സൗന്ദര്യമുണ്ട്. ആ സൗന്ദര്യത്തിന് ചാര്‍ത്തി കിട്ടിയ സുഗന്ധമാണ് ലൂര്‍ദ് എന്ന് പറയാം. ഗാവ് നദിയുടെ ഇരുമ്പു പാലത്തിലൂടെ ജനലക്ഷങ്ങള്‍ നിത്യവും ഗാവ് നദിപോലെ ഒഴുകുന്നു. ഈ നഗരം എപ്പോഴാണ് ഉറങ്ങുന്നതെന്നും ഉണരുന്നതെന്നും ആര്‍ക്കുമറിയില്ല. പാതിരാവിലും മെഴുകുതിരി പ്രദക്ഷിണം നടന്നുകൊണ്ടിരിക്കുന്നു. ആ കൂട്ടത്തില്‍ വാര്ദ്ധക്യമുള്ളവരും രോഗബാധിതരുമുണ്ട്. ലൂര്‍ദ് റയില്‍വേ സ്റ്റേഷനില്‍ രോഗികള്‍ക്കായുള്ള പ്രത്യേക ട്രെയിനുകളുമുണ്ട്. ഇരുമ്പ് പാലത്തില്‍നിന്ന് പത്ത് മിനിറ്റ് നടന്നാല്‍ കന്യാമറിയം പ്രത്യക്ഷപ്പെട്ട ഗുഹയിലേയ്ക്കും ഉറവയിലേയ്ക്കും എത്താന്‍ കഴിയും. ഗാവ് നദിയില്‍ സ്ത്രീപുരുഷന്മാര് യാതൊരു മറയുമില്ലാതെയാണ് കുളിക്കുന്നത്. നമ്മുടെ പുണ്യനദികളിലൊന്നും ഈ കാഴ്ച കാണാറില്ല. ജപമാലകൊണ്ടുള്ള ഇവരുടെ സ്നാനം ഭക്തിനിര്‍ഭരമാണ്. രോഗികളെ കല്പ്പടവുകളിലിരുത്തിയാണ് കുളിപ്പിക്കുന്നത്. നഗരത്തിലെ ശുദ്ധിപോലെ തന്നെ ഈ ജലവും സ്ഫടികം പോലെ നഗ്നവും ശുദ്ധവുമാണ്. ഈ സമയം നമ്മുടെ പുണ്യനദിയായ ഗംഗയില്‍ ഒഴുകി നടക്കുന്ന മനുഷ്യമൃഗശവശരീരങ്ങള് മനസ്സിലേയ്ക്കു ഓടിയെത്തി.
ഗുഹയ്ക്ക് ചുറ്റുമുള്ള മലനിരകളിലെ പാറകളില്‍ വേദപുസ്തകത്തിലെ പല വാക്യങ്ങള്‍ നിരവധി ഭാഷകളില്‍ എഴുതിയിട്ടുണ്ട്. അതില്‍ മലയാളവുമുണ്ട്. ഗുഹയുടെ മുകളിലാണ് നിലവറ പള്ളി പണിതിരിക്കുന്നത് അതിന്റെ മുന്നിലാണ് അപ്പര്‍ ബസലിക്ക. അത് അമലോദ്ഭവമാതാവിന്റെ പേരിലാണ്. ലൂര്‍ദ് ദേവാലയസമുച്ചയത്തില് മൂന്ന് ബസലിക്കകളുണ്ട്. അതിലൊന്ന് ഭൂഗര്ഭബസിലിക്കയാണ്. ദേവാലായത്തിന്റെ ഇരുവശങ്ങളിലുമുള്ള വിശാലമായ രണ്ട് കൈവഴികളിലേക്കാണ് മെഴുകുതിരി പ്രദക്ഷിണം എത്തിച്ചേരുന്നത്. അവിടുത്തെ ബലപീഠത്തില് ആയിരത്തോളം പുരോഹിതരാണ് ദിവ്യബലിയര്‍പ്പിക്കുന്നത്. ലൂര്‍ദ് മാതാവിന്റെ ഒരു സ്വര്ണ്ണശില്പം അള്‍ത്താരയിലുണ്ട്. സ്വര്ണ്ണത്തിലെങ്കിലും നഗ്നപാദയായി ഒരു ഗ്രാമീണസുന്ദരിയുടെ വസ്ത്രധാരണയില്‍ കൈകൂപ്പി നില്ക്കുന്ന എളിമയുടെ രൂപമാണത്. അതിനുള്ളില്‍ വീല്‍ചെയറില്‍ വരുന്ന രോഗികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ആവേ മരിയ ഗാനം പാടി കുരിശിന്റെ വഴിയെ സഞ്ചരിക്കുന്നവര്‍ ധാരാളമാണ്. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിശുദ്ധരുള്ള രാജ്യമാണ് ഫ്രാന്‍സ്. ബ്രിട്ടനിലെ നാല് രാജ്യങ്ങള്‍ വിശുദ്ധന്മാരുടെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ ഫ്രാന്‍സിലെ ഓരോ നഗരങ്ങളും ഗ്രാമങ്ങളുടെ വിശുദ്ധന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്, ബെര്ണറുത്തയും ഒരു പുണ്യവതിയാണ്. അവിടെ സന്ദര്‍ശിക്കുന്നവര്‍ ബെര്ണറുത്തയുടെ ഗ്രാമവും സന്ദര്‍ശിക്കാറുണ്ട്. അവളുടെ ഭവനം ഒരു മ്യൂസിയമായി സൂക്ഷിക്കുന്നു. പ്രാര്‍ത്ഥനയും ഭക്തിയും ഒരു സ്നാനകര്മ്മമാണ്. ബെര്ണറുത്തവഴി ആയിരങ്ങള്‍ക്ക് രോഗശാന്തി ലഭിച്ചെങ്കിലും ബെര്ണദത്തയ്ക്ക് രോഗശാന്തി ലഭിക്കാഞ്ഞത് ഒരു ചോദ്യചിഹ്നമായി നിലനില്ക്കുന്നു.
Comments