Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കിവീസിനോടു തോറ്റ് ഇന്ത്യ പുറത്ത്

 

മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മാഞ്ചസ്റ്ററില്‍ അന്ത്യം. അര്‍ധ സെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും( 59 പന്തില്‍ നാലു ബൗണ്ടറിയും നാല് സിക്‌സും സഹിതം 77 റണ്‍സ്), എംഎസ് ധോണിയും( 72 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 50 റണ്‍സ്) ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അവസാനം വരെ ഉണര്‍വ് നല്‍കിയെങ്കിലും 18 റണ്‍സ് അകലെ ആ പ്രതീക്ഷ അവസാനിക്കുകയായിരുന്നു. 49.3 ഓവറില്‍ ഇന്ത്യ 221 റണ്‍സിന് ഓള്‍ ഔട്ടായി, ന്യൂസിലാന്‍ഡിനോട് സെമിയില്‍ 18 റണ്‍സിന് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി.

 

പൊരുതാന്‍ പോലും തയാറാകാതെ മുന്‍നിര മടങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്കു വേണ്ടി ഏഴാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും 48 ഓവറില്‍ ജഡേജയും 49ാം ഓവറില്‍ ധോനിയും പുറത്തായതോടെ പ്രതീക്ഷകള്‍ കൈവിട്ടിരുന്നു. 72 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ധോണി റണ്ണൗട്ടാകുകയായിരുന്നു

ഓരോ റണ്‍സ് മാത്രം എടുത്താണ് ഇന്ത്യയ്ക്ക് ആദ്യ മൂന്നു നിര്‍ണായക വിക്കറ്റുകള്‍ വീണത്. രോഹിത് ശര്‍മ്മ( നാല് പന്തില്‍ ഒന്ന്)യുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മാറ്റ് ഹെന്റിയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. തൊട്ടുപിന്നാലെ ഗാലറിയെ നിശബ്ദമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വീണു. ട്രന്റ് ബോള്‍ട്ട് കോഹ്‌ലിയെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ഓപ്പണര്‍ കെഎല്‍ രാഹുലും കോഹ്‌ലിക്കു പിന്നാലെ മടങ്ങി. മാറ്റ് ഹെന്റിയുടെ പന്തില്‍ കെഎല്‍ രാഹുലിനെ ടോം ലാതത്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code