Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പിതാവ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി എംഎല്‍എയുടെ മകള്‍

Picture


ന്യൂഡല്‍ഹി: ഇതര സമുദായത്തില്‍നിന്ന് വിവാഹം ചെയ്തതിനാല്‍ തന്നെ അപകടപ്പെടുത്താന്‍ പിതാവ് ശ്രമിക്കുന്നതായി ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എയുടെ മകള്‍ സാക്ഷി മിശ്രമയുടെ ആരോപണം. ബറേലിയിലെ എംഎല്‍എയായ രാജേഷ് മിശ്രയ്‌ക്കെതിരെയാണ് മകള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് സാക്ഷി പിതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

 

വിഡിയോയില്‍ പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് വിശേഷിപ്പിക്കുന്നത്. ‘ബഹുമാനപ്പെട്ട പാപ്പു, വിക്കി.. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ഞാന്‍ ശരിക്കും വിവാഹിതയാണ്. സിന്ദൂരം ഫാഷനുവേണ്ടി അണിഞ്ഞിരിക്കുന്നതല്ല. പപ്പാ, രാജീവ് റാണയെപ്പോലെ നിങ്ങള്‍ നിങ്ങളുടെ ഗൂണ്ടകളെ എനിക്ക് പിന്നാലെ അയച്ചു. ഒളിച്ചിരുന്നത് ഞാനും ഭര്‍ത്താവ് അജിതേഷ് കുമാറും മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം. സുരക്ഷിതയും സന്തോഷവതിയും ആയിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ – സാക്ഷി വിഡിയോയില്‍ പറയുന്നു.

 

എനിക്കോ അഭിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ പിതാവും വിക്കിയും രാജീവ് റാണയുമായിരിക്കും ഉത്തരവാദികള്‍. എന്റെ പിതാവിനെ സഹായിക്കുന്നവര്‍ ദയവുചെയ്ത് അത് അവസാനിപ്പിക്കണം. അദ്ദേഹം കാരണം ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നും രക്ഷിക്കണമെന്നും അവര്‍ പൊലീസിനോടും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാക്ഷി മിശ്ര ദലിതനായ അജിതേഷ് കുമാറിനെ വിവാഹം ചെയ്തത്.

 

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ എംഎല്‍എ രാജേഷ് മിശ്ര ഇതുവരെ തയാറായിട്ടില്ല. വിഡിയോ ശ്രദ്ധയില്‍പ്പെട്ടുവെന്നും ദമ്പതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.കെ.പാണ്ഡെ പറഞ്ഞു. എന്നാല്‍ ഇവര്‍ എവിടെയാണെന്ന് അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code