Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടിക്ക് ടോക്കിനും വീ-ചാറ്റിനും അമേരിക്കയില്‍ ഇനി 45 ദിവസം കൂടി മാത്രം   - അജു വാരിക്കാട്

Picture

നിരോധിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

 

വാഷിങ്ടണ്‍ ഡി സി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിനെ 45 ദിവസത്തിനകം നിരോധിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഇന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറഞ്ഞു.
അടിയന്തിര സാമ്പത്തിക സാഹചര്യം പരിഗണിച്ചുകൊണ്ടോ മറ്റു എക്‌സിക്യൂട്ടീവ് ഉത്തരവോ ഉപയോഗിച്ച് ടിക് ടോക്കിനെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുമെന്ന് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. അതിനു ശേഷം പല നാടകീയ സംഭവവികാസങ്ങളും പ്രസ്താവനകളും ഇരു രാജ്യങ്ങളുടെ ഉന്നതരില്‍ നിന്നും വന്നിരുന്നു.

ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒരു വീഡിയോ പങ്കിടല്‍ മൊബൈല്‍ ആപ്ലിക്കേഷനാണ് ടിക് ടോക്ക്, ചൈനീസ് സര്‍ക്കാരുമായി ഈ ഡാറ്റ പങ്കിടാന്‍ സാധ്യതയുള്ളതിനാല്‍ ദേശിയ സുരക്ഷാഭീക്ഷണിയായി ഇതിനെ കണക്കാക്കികൊണ്ടാണ് ഈ ഉത്തരവിറക്കിയത്.

 

ടിക് ടോക്ക് അതിന്റെ ഉപയോക്താക്കളില്‍ നിന്ന് ഇന്‍റര്‍നെറ്റ് ലൊക്കേഷന്‍, ബ്രൗസിഗ് തിരയല്‍ ചരിത്രം എന്നിവയുള്‍പ്പെടെ മറ്റ് നെറ്റ്വര്‍ക്ക് പ്രവര്‍ത്തന വിവരങ്ങള്‍ ശേഖരിക്കുന്നു എന്ന ട്രംപിന്റെ ആക്ഷേപത്തിനു മറുപടിയായി ഈ ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനയില്‍ സൂക്ഷിക്കുന്നില്ല എന്ന് ടിക്ക് ടോക് പറഞ്ഞു.

 

അമേരിക്കന്‍ ജനതയുടെ സ്വകാര്യതയിലേക്കും അവരുടെ ഇഷ്ടങ്ങള്‍ അറിയുന്നതിലേക്കും ഉള്ള കടന്നു കയറ്റം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ഈ ഡാറ്റാ ചോര്‍ത്തലിലൂടെ നടത്തുന്നു. ഫെഡറല്‍ ജീവനക്കാരുടെയും കരാറുകാരുടെയും സ്ഥലങ്ങള്‍ ട്രാക്കുചെയ്യാനും വ്യക്തിഗത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ ബ്ലാക് മെയില്‍ ചെയ്യാനും അമേരിക്കന്‍ കോര്‍പറേറ്റുകളില്‍ ചാരപ്രവര്‍ത്തനം നടത്തിന്നതിനും ഇതുമൂലം ചൈനയ്ക്ക് സാധിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ട്രംപ് പറഞ്ഞത്.

 

സിഇഒ സത്യ നാഡെല്ലയും ട്രംപും തമ്മിലുള്ള സംഭാഷണത്തെത്തുടര്‍ന്ന് ടിക് ടോക് ആപ്ലിക്കേഷന്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്ന് മൈക്രോസോഫ്റ്റ് ഞായറാഴ്ച പറഞ്ഞിരുന്നു.
മൈക്രോസോഫ്‌റ്റോ ഏതെങ്കിലും യുഎസ് കമ്പനിയോ ടിക് ടോക്ക് വാങ്ങുകയാണെങ്കില്‍, പുതിയ കമ്പനിയില്‍ ചൈനീസ് പങ്കാളിത്തം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും ട്രംപ് പറഞ്ഞു.

 

ടിക് ടോക്കിനെ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതിനൊപ്പം സമാനമായ ഉത്തരവ്, വി-ചാറ്റ് എന്ന ആപ്ലിക്കേഷനെതിരെയും ട്രംപ് പുറപ്പെടുവിച്ചു. വി-ചാറ്റ് ചൈനീസ് ആസ്ഥാനമായുള്ള ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ആപ്ലികേഷനാണ്. വി-ചാറ്റിലൂടെ ഉപയോക്താക്കള്‍ക്കു പരസ്പരം ഫണ്ട് കൈമാറാന്‍ സാധിക്കുമെന്നതിനാല്‍ ഇതിലൂടെയുള്ള സാമ്പത്തീക ഇടപാടുകളും നിരോധിക്കുമെന്ന് ട്രംപിന്‍റെ ഉത്തരവില്‍ പറയുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code