Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശബരിമല വിമാനത്താവളം നാലു വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമോ? നിർമാണ ഫണ്ട് രൂപീകരണത്തിൽ പ്രവാസികൾക്ക് അവസരം! (എബി മക്കപ്പുഴ)

Picture

ഡാളസ്: എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ളസർക്കാർ ഉത്തരവ് പുറത്തുവന്നതോടെ വളരെ നാളുകളായി കേട്ടുകൊണ്ടിരുന്ന ശബരിമല അന്താരാഷ്ര വിമാന താവളത്തിനു സാധ്യത ഏറി. പ്രവാസികൾ ഏറെയുള്ള മദ്ധ്യകേരളത്തിന് പ്രയോജനകരമാകുന്ന വിമാനത്താവളം, കൂടാതെ പ്രകൃതി രമണീയമായ ഹൈ റേഞ്ച് മേഖല, മലയോര റാന്നിയുടെ വികസനം ഇതൊക്കെ ഇതൊക്കെ യാഥാർഥ്യമാകും. ഇനിയും നിരവധി കടമ്പകൾ കടക്കാനുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറങ്ങിയത് സുപ്രധാന വഴിത്തിരിവായി കണക്കാക്കാം. വിവിധ കേന്ദ്രവകുപ്പുകളുടെഔപചാരിക അനുമതികൾ സമയബന്ധിതമായി നേടാൻ കഴിഞ്ഞാൽ ശബരിമല വിമാനത്താവളം നാലു വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും.

കൊച്ചി, കണ്ണൂർ വിമാനത്താവള മാതൃകയിൽ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയാകും വിമാനത്താവളം നിർമ്മിക്കുന്നത്. ബിലീവേഴ്സ‌് ചർച്ച് കൈവശം വച്ചുകൊണ്ടിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റാണ് പ്രധാനമായും എയർപോർട്ടിനായി ഏറ്റെടുക്കുന്നത്. 2263 ഏക്കർ വരും ഇത്. ശേഷിക്കുന്ന ഭൂമി എസ്റ്റേറ്റിനു പുറത്തുനിന്നുള്ളതാണ്. ഭൂമി സംബന്ധമായി ബിലീവേഴ്സ് ചർച്ചുമായി സബ് കോടതിയിൽ കേസ് നിലനിൽക്കുകയാണ്. അതിന്റെ വിധി സർക്കാരിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവള പദ്ധതിയുമായി നീങ്ങുന്നത്. എസ്റ്റേറ്റിലെ റബർ മരങ്ങൾ മാത്രം വെട്ടിമാറ്റി റൺവേയ്ക്കും വിമാനത്താവളത്തിനുംആവശ്യമായ കെട്ടിടങ്ങളും നിർമ്മിക്കാനാകും. പ്രതിവർഷം മൂന്നു കോടിയോളം ശബരിമല തീർത്ഥാടകരെത്തുന്ന സംസ്ഥാനത്ത് പമ്പയിൽനിന്ന് 45 കിലോമീറ്റർ മാത്രം അകലെ സർവസജ്ജമായ ഒരു വിമാനത്താവളം വരുന്നത് ഒട്ടേറെ പുതിയ സാദ്ധ്യതകളാണ് തുറന്നിടുന്നത്.

ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലുള്ളവർക്കൊപ്പം ശബരിമല തീർത്ഥാടകർക്കും ഇത് പ്രയോജനം ചെയ്യും. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനത്ത് നാലാമതൊരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാംഗത്യം സംശയിക്കുന്നവർ ഉണ്ടാകും. എന്നാൽ ചെറുതും വലുതുമായ ഏതു വികസനപദ്ധതിയും നാട്ടുകാർക്കും അഭിവൃദ്ധിയാണ് സമ്മാനിക്കുക എന്നു ബോദ്ധ്യമുണ്ടെങ്കിൽ അതിനായി ഒട്ടേറെപ്പേർ മുന്നോട്ടുവരികതന്നെ ചെയ്യും. മദ്ധ്യകേരളത്തിന്റെയും ഹൈറേഞ്ചിന്റെയും സ്വന്തം വിമാനത്താവളമെന്ന നിലയ്ക്ക് എരുമേലി വിമാനത്താവളത്തിന് വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്ന് തീർച്ചയാണ്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ പാർക്കുന്ന പ്രവാസികൾ ഏറെയുള്ളതുംഈമേഖലയിലാണ്.

മദ്ധ്യകേരളത്തിന് പുതിയൊരു വികസനപാതയാകും നിർദ്ദിഷ്ട വിമാനത്താവളം ഒരു ആകാശയാത്ര സുഗമവും എളുപ്പവുമാകും എന്നതിനപ്പുറം ഇവിടെ വിളയുന്ന മലഞ്ചരക്കുകളുടെ കയറ്റുമതിക്കുംഈവിമാനത്താവ പ്രയോജനപ്പെടും. എല്ലാറ്റിനുമുപരി ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തു പകരുന്ന സംരംഭം കൂടിയാകും ഇത്. നിലവിലുള്ളവിമാനത്താവളങ്ങളിലെ റൺവേയെക്കാളധികം ദൈർഘ്യത്തിലാകും ശബരിമല വിമാനത്താവളത്തിലെ റൺവേ പ്ലാൻ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തു നടന്നുവരുന്ന നാലുവരി പാതയുടെ നിർമാണം മൂന്നുവർഷത്തിനകം പൂർത്തീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞാൽ മധ്യ കേരളത്തിലെ പ്രവാസികൾക്ക് നിക്ഷേപ സൗകര്യങ്ങൾ നേടിയെടുക്കാം. വിമാന താവളത്തിന്റെ നിർമാണത്തിന് വേണ്ടിയുള്ള ധനാഗമന പ്രക്രിയകളിൽ പ്രവാസികൾക്ക് അവസരം ഉണ്ടാവും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code